കണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം - പൊക്കുടൻ


അരോചകമായ അവതാരികയിൽ തുടങ്ങി സരളമായ ശൈലിയിൽ അവതരിപ്പിച്ച "അവിശ്വസനീയമായ" ജീവിത കഥ - പച്ചമണ്ണിന്റെയും പച്ചമീനിന്റെയും പുതുനെല്ലിന്റെയും മണം നിറഞ്ഞ വാക്കുകൾ കൊണ്ടെഴുതിയ വ്യത്യസ്തമായ ഉയിരിന്റെ കഥ. ഇങ്ങനെയും ഒരു കാലഘട്ടം ഈ കൊച്ചു കേരളത്തിൽ ഉണ്ടായിരുന്നുവെന്നും, ഇത്രയും അടിച്ചമർത്തപ്പെട്ട ജീവിതങ്ങൾ ഈ നാട്ടിൽ നരകിച്ചിരുന്നുവെന്നും വിശ്വസിക്കുക ഈ "സ്വതന്ത്ര ചിന്തകരുടെ" യുഗത്തിൽ പ്രയാസം തന്നെ!


അടിച്ചമർത്തപ്പെട്ട സാഹചര്യങ്ങളിൽ നിന്നും ഉയർന്നു പ്രകൃതിയിൽ സ്വയം അലിഞ്ഞു സാത്വികനായി പരിണമിച്ച ഈ മനുഷ്യനെ നിശ്ചയമായും നാം അറിയേണ്ടതാണ്, ഈ ജീവിതം ഏവരും നിസ്സംശയം വായിച്ചിരിക്കേണ്ടതുമാണ്! 


മനുഷ്യന്റെ ഇച്ഛാശക്തിക്കു മുന്നിൽ അസാധ്യമായി ഒന്നുമില്ല എന്ന് വീണ്ടും ഓർമിപ്പിക്കുന്നതിനോടൊപ്പം പ്രകൃതിയിലേയ്ക് മടങ്ങുവാനുള്ള ഒരു പ്രചോദനം കൂടിയാണ് പൊക്കുടേട്ടന്റെ ഈ ജീവിത കഥ.

സ്വന്തം ജീവിതത്തെക്കാളുപരി താൻ ജീവിക്കുന്ന പരിസ്ഥിതിയെ കുറിച്ച് തൻറെ ജീവിത കഥയിൽ വിവരിച്ച ഈ സാത്വികാത്മാവിനു സാഷ്ടാംഗ നമസ്കാരം!

***

കുറിപ്പ് :

* കല്ലേൻ പൊക്കുടൻ - കണ്ടൽവന സംരക്ഷണത്തിനായി ജീവിച്ച അതുല്യ പരിസ്ഥിതി പ്രവർത്തകൻ (1937-2015)
* കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിന് തുടക്കം കുറിച്ചവരിൽ പ്രധാനി
* യുനെസ്‌കോയുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം പൊക്കുടേറ്റന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്
* കല്ലേൻ പൊക്കുടന്റെ നിർദേശപ്രകാരം "നിരങ്ങിന്റെ മാട്" എന്ന പ്രദേശം കേന്ദ്ര റിസേർവ് കണ്ടൽപാർക്ക് ആക്കാനുള്ള ശ്രമം കേന്ദ്ര വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്
* പഴയങ്ങാടി - മുട്ടുകണ്ടി ബണ്ട് - 1989-ൽ, 500 കണ്ടൽ ചെടി നട്ട് പരിസ്ഥിതി പ്രവർത്തനം തുടങ്ങി
* ജന്മസ്ഥലമായ ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്തു കണ്ടൽ വനങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്

***

No comments:

Post a Comment