കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ - എം.ജി.എസ് നാരായണൻ - Book Review

നൂറുശതമാനം സാക്ഷര സംസ്ഥാനം എന്ന് അഭിമാനം കൊള്ളുന്ന, ശാസ്ത്രബോധം, ശാസ്ത്രീയ വിദ്യാഭ്യാസം എന്ന് നേരത്തോട് നേരം ഉദ്‌ഘോഷിക്കുന്ന, നമ്മുടെ ഈ കേരളത്തിൽ, നാം അറിഞ്ഞു വെച്ചിട്ടുള്ള, പറഞ്ഞു പഠിപ്പിക്കുന്ന ഒട്ടുമിക്ക ചരിത്രസംഭവങ്ങളും നൂറുശതമാനം കൃത്രിമമാണെന്ന് ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ ശ്രീ. എം.ജി.എസ് നാരായണൻ സരളമായി പ്രതിപാദിക്കുന്നു. 


10 കള്ളക്കഥകൾ
  1. പരശുരാമൻ കേരളം സൃഷ്ടിച്ച കഥ 
  2. സെൻറ് തോമസ് കേരളത്തിൽ വന്ന കഥ 
  3. മഹാബലി കേരളം ഭരിച്ച കഥ 
  4. ചേരമാൻ പെരുമാൾ നബിയെ കണ്ട കഥ 
  5. ഗാമ കാപ്പാട് കപ്പലിറങ്ങിയ കഥ 
  6. ടിപ്പുസുൽത്താന്റെ സ്വാതന്ത്രപോരാട്ട കഥ 
  7. പഴശ്ശിത്തമ്പുരാൻ വൈരം വിഴുങ്ങിയ കഥ 
  8. ഒരു കാർഷികസമരത്തിന്റെ കഥ 
  9. വികസനത്തിലെ കേരളമാതൃകയുടെ കഥ 
  10. പട്ടണം മുസിരിസ്സായ കഥ 
അനുബന്ധം 
  • കേരളത്തിൽ എട്ടാം നൂറ്റാണ്ട് വരെ മഹാ ശിലാസ്മാരകങ്ങൾ അല്ലാതെ കേരളീയ നിർമിതികൾ ഒന്നും ഉണ്ടായിരുന്നില്ല. 
  • ബുദ്ധന്മാരെയും, ജൈനന്മാരെയും ഓടിച്ചു അവരുടെ സങ്കേതങ്ങളും, ആരാധനാലയങ്ങളും അമ്പലങ്ങളാക്കി എന്നത് തികച്ചും അടിസ്ഥാനരഹിതമാണ് 
  • അവസാനത്തെ ചേരമാൻ പെരുമാൾ രാമവർമ്മ കുലശേഖരൻ (1089-1124) ക്രിസ്തു 12 -ആം നൂറ്റാണ്ടിൻറെ ആരംഭത്തിലാണ് ജീവിച്ചത്. 
  • പഴശ്ശി തമ്പുരാന്റെ മരണം സംഭവിച്ചത് ആളറിയാതെ വന്ന യാദൃശ്ചികമായ ഒരു വെടിയുണ്ട കൊണ്ടായിരുന്നു. ആദിവാസികളായ കുറിച്യർ മാത്രമാണ് പഴശ്ശി തമ്പുരാനെ സംരക്ഷിച്ചത്.
  • ടിപ്പു സുൽത്താൻ ഒരു ഉറച്ച മത വിശ്വാസി ആയിരുന്നു. ദേശീയ ബോധം ചില ചരിത്രകാരന്മാർ കൃത്രിമമായി സൃഷ്ടിച്ച് അദ്ദേഹത്തിന് ചാർത്തി കൊടുത്തതാണ്. 
  • കേരളത്തിലെ വികസന മാതൃക പരാശ്രയ സാമ്പത്തിക വ്യവസ്ഥയുടെ ആധുനിക രൂപം മാത്രമാണ്.
  • 1921 ലെ മലബാർ ഖിലാഫത് ലഹള കാർഷിക സമരമോ ദേശീയ സമരമോ അല്ല മറിച്ച് അത് ഹിന്ദു മുസ്ലിം ലഹള മാത്രമാണ്
  • ഓണം വന്ന വഴി : ഒമ്പതാം നൂറ്റാണ്ടിൽ കുലശേഖരവർമ ചേരപ്പെരുമാളിന്റെ കാലത്ത് വൈഷ്ണവഭക്തി പ്രസ്ഥാനം കേരളത്തിലുമെത്തി. അതിനെ അനുഗമിച്ചു തമിഴകത്ത് നിന്നും വാമനപൂജ കടന്നു വന്നു. പിൽക്കാലത്തു അത് കൊയ്ത്തുത്സവമായി, വസന്തോത്സവമായി. പിന്നീട് കാരാളരുടെ പ്രതിഷേധത്തിലൂടെ മഹാബലി പൂജയായി, കേരളഭൂമിയുടെ ദേശീയോത്സവമായി. 
കാറൽ മാർക്‌സിന്റെ പരിമിതികൾ/പിഴവുകൾ/വീഴ്ചകൾ  :  
  • സംഘബലം കൊണ്ട് തൻറെ മതം സ്ഥാപിക്കാമെന്നു കരുതിയ ബൗദ്ധികലോകത്തിലെ ഒരു അധികാരപ്രമത്തൻ
  • തൻ്റെ സിദ്ധാന്തങ്ങളെ മതവിശ്വാസമായി മാറ്റാൻ ശ്രമിച്ച പ്രവാചകൻ
  • ദേശീയതയുടെ കാലം കഴിഞ്ഞെന്നും അന്തർദേശീയതയ്ക്ക് മാത്രമേ ഇനി സ്ഥാനം ഉള്ളൂ എന്നും ധരിച്ച് തൻ്റെ  പ്രസ്ഥാനം ദേശീയ വികാരം കൊണ്ട് അശുദ്ധമാക്കാതിരിക്കാൻ അദ്ദേഹം ശ്രമിച്ചു

No comments:

Post a Comment